Total Pageviews

Monday, July 23, 2012

പുകഞ്ഞണഞ്ഞ സിഗരറ്റ്

അന്ന്‍,
സിഗരറ്റ്:
മഞ്ഞ ഞൊറിയുള്ള  വെള്ളപ്പട്ടുടുത്ത്
അവന്റെ  ചുണ്ടില്‍ മുത്തമിട്ട്,
അവളൊരു താരംപോലെ ജ്വലിച്ചു നിന്നു.
അന്ധമാം യുവത്വത്തിന്‍ തീച്ചൂടില്‍
കേട്ടും കണ്ടുമറിഞ്ഞിടാന്‍ കൊതിച്ചന്നവളെ.
കാണ്‍കെ, അഭിരാമകര്‍ഷിണി,
വിലപറഞ്ഞവനില്‍ നിന്നും 
വിലകൊടുത്തു വാങ്ങിയന്നവന്‍ .
കുറച്ചുനാളതിന്‍   മധുനുണഞ്ഞു ,
വന്നതിന്‍ ലഹരിയില്‍ മിഴിയണഞ്ഞു ,
പിന്നതില്‍ ബോധവുമിടഞ്ഞു,
ഒടുവിലായി ശക്തിയുമുടഞ്ഞു. 
സ്വയം പുകഞ്ഞും, ഉള്ള്‍ പുകച്ചും ,
ആകുലത നിറച്ചും, കാഴ്ച്ച മറച്ചും,
എന്നുമവനെ  നീറ്റി സ്വയം നീറുന്നവള്‍ ,
അവളങ്ങനെ  പൊലിഞ്ഞു വീണു..
ചൂടേറ്റു വാടിവിളറി 
വിഷക്കറപ്പിടിച്ചൊരു  ചുണ്ടുതൊട്ട്
പരിഭൂതന്‍ ; വചനീയനവന്‍ വിലപിച്ചു .
ഇന്ന് ,
അവന്റെ അനശ്വര നിശ്വാസത്തില്‍ തളിരുകള്‍,
ചിന്തയില്‍ കന്മഷത്തിന്‍ കുരുക്കുകളില്ല,
ഉടലില്‍ ആത്മബലത്തിന്‍ ഓജോബലം,
പ്രജ്ഞയ്ക്ക് തിരിച്ചറിവിന്‍ വെളിച്ചം ,
അവനിന്ന് ആത്മസ്വരൂപത്തിന്‍ ഗ്രഹനാഥന്‍,
നിറവെളിച്ചത്തില്‍ വിളങ്ങുന്ന നിറദീപം ..

Saturday, July 21, 2012

ആശുപത്രിയിലെ ഓര്‍മ്മകള്‍


ഞാന്‍ കിടന്ന മുറിക്കപ്പുറവും ഇപ്പുറവും 
ഇന്നലെ മരണവും ജനനവും..
ജീവന്റെ ആര്‍പ്പുവിളി,
ചാവിന്റെ നിലവിളി ,
ഇതിനിടയില്‍ സ്തബ്ധനായി ഞാന്‍ കിടന്നു.
പുറമെ നേരിന്റെ ഇരുണ്ട ഇടനാഴി;
ഞാന്‍  വെട്ടത്തിന്‍  കീഴെയൊളിച്ചിരിക്കുന്നു.
നിലാവിന്റെ വെളിച്ചം തേടി,
 വാടകവീട്ടിന്‍ സ്വാതന്ത്രത്തിന്നപ്പുറം
അതിരുകള്‍ തിരിക്കാത്ത മതിലുകള്‍ക്കപ്പുറം  
ഇരുളില്‍ തടസ്സങ്ങള്‍ തട്ടി മനസ്സ് നടക്കുന്നു,
വഴിയറിയാതെ ,പൊരുളറിയാതെ..
ജീവിതത്തിലെ 'ഓപെറെഷന്‍ തിയേട്രുകളില്‍'
എന്നെ കീറി മുറിച്ചവര്‍,
എനിക്കുവേണ്ടി പുറമെ-
കതകിനരികില്‍ നിന്ന് ഖിന്നിച്ചവര്‍....,
ജീവന്റെയാവരണം മരണം
പറിച്ചെടുക്കുമെന്നു ഭയന്നവര്‍,
ഓരോരുത്തരും ഉള്ളില്‍ മിന്നിത്തെളിഞ്ഞു .
ഇന്ന് തളര്‍ന്ന ദേഹത്തിനു മുകളില്‍ 
കനവുകള്‍ നിറച്ച കുപ്പികള്‍,
അതില്‍ നിന്നിറ്റിറ്റായി ജീവന്റെ കണികകള്‍ 
കൈയിലെ ഞരമ്പുകളില്‍ അരിച്ചു കേറുന്നു..
ജീവശ്വാസത്തിന്‍ അടയാളം 
ഇവിടെ 'പോര്‍ട്രൈറ്റ്‌ ' കാന്‍വാസില്‍,
കറുപ്പില്‍ പച്ച കൊണ്ടൊരു വിരുതന്‍ 
തുടരെ വരച്ചിടുന്നു..
ഞാന്‍ മരിച്ചിട്ടില്ലത്രെ ..!!


Sunday, July 15, 2012

ഒരു കമ്മ്യൂണിസ്റ്റ്‌കാരന്റെ ആത്മാവ്


മരണാനന്തരം മേഘകവാടത്തിന്നരികില്‍ വെച്ച് 
അവരെന്നോട് ചോദിച്ചെന്റെ നിറമെന്തെന്നു ?
മാറ് പിളര്‍ന്നു ഞാന്‍, കണ്ണഞ്ചിച്ചവര്‍ നോക്കി ..
നെഞ്ചിന്‍ ചുവടെ ചെങ്കോട്ടയില്‍
നിണം  തുടിച്ചു പാഞ്ഞു നിറയ്ക്കും നിറം,
വാഴ്വിന്‍  പ്രാന്തഭൂമിയില്‍ 
നിതാന്തമൊഴുകിയ വിയര്‍പ്പിന്‍ നിറം ,
എന്ഗെല്സും, മാര്‍കസും, ലെനിനും 
വരച്ചെടുത്തോരാദര്‍ശത്തിന്‍ നിറം ,
വിശ്രാന്തിയില്ലാതെ പരിശ്രമിച്ചഭിരമിക്കുന്നവന്റെ നിറം.
പണ്ടേ വിപ്ലവത്തിന്‍ കോട്ടകള്‍ കെട്ടി ,
കല്ലുകള്‍ക്കിടയില്‍ നിന്നും തുറന്ന മാനത്തില്‍ 
അലയായലിഞ്ഞ ഒരു പാട്ടിന്‍ സ്വരം,
കര്‍മ്മ കുരുക്ഷേത്രമിതു  കമനീയം  ..
പിന്നെ നൂറായിരം നിരാലംബരുടെ 
താങ്ങായി, തണലായി, വന്‍തരുവായി 
പടര്‍ന്നു വളര്‍ന്നൊരു പ്രസ്ഥാനത്തിന്‍ നിറം.
ചെങ്കൊടി നെറുകില്‍ ചൂടിയൊരു പ്രസ്ഥാനം ...
പ്രകമ്പിത നെഞ്ചിന്‍ ദൃഡത നിബിഡമായി ,
നാവുകള്‍ തന്‍ അരിവാളുകള്‍കൊണ്ട് കൊയ്തവര്‍,
ദുര്‍ബലദീനരില്‍ പ്രത്യാശാവേശം നിറച്ചവര്‍,
ആതുരനിസ്തബ്ധ ശൈത്യത ബാധിച്ചൊരു
മര്‍ത്യ മനസ്സിനെ കമ്പളം പുതപ്പിച്ചവര്‍,
നേരിന്റെ തളിരില്‍ നിണമൊഴിച്ചു  വളര്‍ത്തിയവര്‍.......
വിശ്വ പാരമ്പര്യത്തിലൊരു  കണിക ഞാനും 
അവരുടെ നിറമാണെന്റെ നിറം , നേരിന്റെ നിറം ..

Friday, July 13, 2012

മന്ദാരം






ഞാന്‍  നട്ട്  വളര്‍ന്ന സൗഹൃദ മന്ദാരമിന്നു   പൂത്തുനില്കുന്നു,
അതിന്‍ തണലില്‍  ഞാന്‍ ശാന്തനും ..
അതിന്‍ കീഴെ നില്‍കുന്നയെന്നെ 
വെറുതെ വിടാതെ നോക്കുന്നു ഇന്നലെകള്‍ ..
വെള്ളിനക്ഷത്രങ്ങള്‍പോലെ ഇന്നലെകള്‍ വന്നു,
ഇന്ന് വെള്ളിമുകിലുകള്‍ നിറഞ്ഞു തെളിയും പകലുകളും ..
പ്രണയമേ , ജീവന്മരണ നേര്‍രേഖയില്‍ വെച്ചെന്നെ 
വലിക്കുന്നു കാന്തമായി ശക്തം നീ .. 
എന്റെ ചിന്താചേതനകള്‍ക്ക് ചിറകേകിയതും,
യുക്തിക്ക് വര്‍ണമേകിയ മഴവില്ലും നീ തന്നെ ,
ഒടുവില്‍ അറിവൂ ഞാന്‍, നീയാണ് 
ഇന്നെനിക്കുമുകളില്‍ പൂത്ത  മന്ദാരവും ..