Total Pageviews

Saturday, May 5, 2012

ഋതുഭംഗികള്‍

മനസ്സിന്‍ ജാലകം തുറന്നു വന്ന  പൌര്‍ണമിയെ ,
മിഴിയില്‍ നിദ്ര മയങ്ങുമ്പോള്‍,
അകമേ  നിറയുന്ന വെളിച്ചമാണ് നീ  .. 
പുലരെ   പൊന്‍ പ്രഭാതം പുഞ്ചിരിക്കുമ്പോള്‍ ,
മിഴിയില്‍  തിളങ്ങുo   വജ്രമാകുന്നു   നീ .
ഹൃദയത്തില്‍ അലിഞൊഴുകും ഈണമായും, നിണമായും
പിന്നെ  എന്നിലെ ഞാനറിയാത്ത ഞാനായും,
ഉള്ളിലെ ഋതുഭംഗികളുടെ ഭാവമായും,
അമൃതായി ജീവനിലലിയും  പ്രസാദമായും,
മാനസ സരസ്സില്‍ വിടരുന്നൊരു നിശാപുഷ്പമെ,
നിന്നിലെ അഴകും സുഗന്ധവും അറിയുന്നു ഞാന്‍ . 
കണ്ണില്‍ സ്ഫടികം തെളിയിച്ചഗ്നിയുമായി 
എന്‍  നെഞ്ചിലെ പ്രണയാതുരതയെ ജ്വലിപ്പിച്ചും 
എന്നും  കണ്ട   ഒരേ   സ്വപ്നത്തെ  മോഹിച്ചും 
ഇന്ന് ഇലകള്‍ പൊഴിച്ച ഈ വഴിയില്‍  നടക്കുമ്പോള്‍,
അകലെ തെളിയുന്ന വെട്ടത്തെ നോക്കി 
കണ്ണൊന്നു ചിമ്മവെ ,  കാണുന്നു ഞാന്‍,
'കൈകോര്‍ത്തു നമ്മള്‍ അഗ്നിയെ വലം വയ്കുന്നതും  
വേദമന്ത്രങ്ങളും വാദ്യങ്ങളും  നമുക്കായി മുഴങ്ങുന്നതും
ഒടുവില്‍  സിന്ദൂരമണിഞ്ഞു നീയെന്റെ നിഴലായി നില്‍കുന്നതും'.....
ഇന്നീ ഋതുക്കള്‍ മനസ്സില്‍  പൊഴിക്കും നിനവുകള്‍
നിളയാം മോഹങ്ങള്‍കുമീതെയൊഴുകവേ,
അതിന്‍  തീരത്തിരുന്നു,വര്ണ്ണശബളമാം പുഞ്ചിരിതൂകി
എന്റെ തോളില്‍ ശയിക്കും  പ്രിയയുമൊത്ത്
 നെയ്തു  തീര്‍ക്കുന്നു  ഞാന്‍ ,നാളെയുടെ സ്വപ്ന  ഗോപുരങ്ങള്‍ ..

നാളെ


" From,

   Amrita College Of Engineering
   Bangalore

To ,
   Sanjay Krishnan ........."

............തികച്ചും ആകസ്മികമായാണ്  അവനു  അഡ്മിഷന്‍ ലെറ്റര്‍ ലഭിച്ചത് . കുറച്ചു നാള്‍ ലക്ഷ്യമില്ലാതെ അലഞ്ഞതുകൊണ്ടും , ഉള്ള ജോലി ഒരു നിമിഷത്തെ വികാരത്തില്‍ വലിച്ചെറിയുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതകൊണ്ടും അസ്വസ്ഥമായ അവനു ആ ലെറ്റര്‍ ഒരു വേനല്‍ മഴപോലെ ആശ്വാസം നല്‍കി. ആദ്യത്തെ ആ മഴതുള്ളികളില്‍തനെ അവനില്‍ പ്രതീക്ഷയുടെ പുത്തന്‍ നാമ്പുകള്‍ തളിര്‍ത്തു . എങ്കിലും എഞ്ചിനീയറിംഗ് കഴിഞ്ഞു രണ്ടു മൂന്ന് വര്ഷം ജോലി ചെയ്തു  വീണ്ടും പഠിക്കാന്‍ തുനിയുകയെന്ന  സാഹസം അവനില്‍ ആശങ്കകളും ഉളവാക്കി . എന്നിരിക്കിലും വീട്ടില്‍ യാത്ര പറഞ്ഞു ബാംഗ്ലൂര്‍ അമൃത കോളേജിലേക്ക് M.Tech പഠനത്തിനായി യാത്ര തിരിക്കുമ്പോള്‍ അവന്‍ മറ്റൊന്നും ആലോചിച്ചില്ല - ഒരു നല്ല ജോലിയിലേക്കുള്ള വഴിയായി മാത്രം അവന്‍ M.Tech പഠിക്കാന്‍ തീരുമാനിച്ചു. റെയില്‍വേ സ്റ്റേഷന്‍നിലെ തിരക്കിനു സൗന്ദര്യം നല്‍കുന്ന സുന്ദരികളായ പെണ്‍കുട്ടികളെ  അവന്‍ ഇടയ്ക്കിടെ നോക്കിയിരുന്നു .കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്കും , പിന്നെ നായകരിലെക്കും മാറുന്ന  ഒട്ടേറെപേരെ  അവന്‍ കണ്ടു. അതില്‍ ഒരു മുഖം മാത്രം അവനെ ആകര്‍ഷിച്ചു. വിവാഹം കഴികുന്നത് ഇങ്ങനത്തെ ഒരു പെണ്‍കുട്ടിയെ ആയിരിക്കണം എന്നവന്‍ ആഗ്രഹിച്ചു. നേരം ഇരുണ്ടു. മേഘഷകല്ങ്ങല്‍ക്കിടയിലൂടെ ഒഴുകുന്ന ചന്ദ്രന്റെകൂടെ അവനും നീങ്ങി .നാളത്തെ ഉഷസ്സ് പുലരുന്നതോടെ ബാംഗളൂര്‍യെന്ന മഹാനഗരം അവനു സമ്മാനിക്കാന്‍ പോകുന്ന ഭാഗ്യങ്ങളും സ്വപ്നംകണ്ട് അവന്‍ ഉറങ്ങി...